ഓര്‍മ്മവെച്ച കാലം മുതല്ക്കേ ഞങ്ങള്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. ഞാന്‍ ജനിച്ച് ഏറെ വൈകാതെയാണ് തറവാട് വക ഭൂമിയുമായി ബന്ധപ്പെട്ട് മദിരാശി ഹൈക്കോടതിയിലുണ്ടായിരുന്ന കേസ്സില്‍ അനുകൂലമായ വിധി കിട്ടിയത്.
കാളനും കണ്ടനുമായിരുന്നു ഞങ്ങളുടെ അന്നത്തെ കര്‍ഷക തൊഴിലാളികള്‍. അവരുടെ ഭാര്യമാരായ വെള്ളച്ചിയും കണ്ണയും സ്ത്രി തൊഴിലാളികളും. ജോലി തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അവര്‍ പുറമെ നിന്ന് പണിക്കാരെ കൂട്ടിക്കൊണ്ട് വരും.
നടീല്‍ തുടങ്ങിയാല്‍ ഉത്സവകാലം പോലെയാണ്. വരിവരിയായി പാടത്തിന്റെ വരമ്പിലൂടെ ഞാറ് വലിക്കാനും നടാനും ധാരാളം പണിക്കാരികള് നടന്നു പോകുന്നത് കാണാം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കിളയ്ക്കുന്നതും, കന്ന് പൂട്ടുന്നതും, ഞാറ് നടുന്നതും ഞാന്‍ നോക്കി നില്ക്കും. പാടത്തിന്റെ വരമ്പില്‍ പോയി നില്‍ക്കാനൊന്നും മുത്തശ്ശി സമ്മതിക്കില്ല. വെയില് കൊണ്ട് വല്ല അസുഖവും വന്നാലോ ? തോലനൂര്‍ കാവിലെ ആലിന് ചുവട്ടിലാണ് പണി ചെയ്യുന്നതും നോക്കി ഞാന്‍ നില്‍ക്കാറ്.
ഉഴുതു മറിക്കുന്നതിന്ന് മുമ്പ് കൊട്ടക്കണക്കില് ചാണകവും തൂപ്പും തോലും പാടങ്ങളില്‍ ഇടും. രാസവളങ്ങളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. യൂറിയയും കോംപ്ലെക്സും പ്രചാരത്തിലാവാന്‍ പിന്നേയും കുറെ കാലമെടുത്തു.
പാടത്ത് കന്നുപൂട്ടി കഴിഞ്ഞാല്‍ നിരത്തലാണ്. നിരത്താന്‍ ഊര്‍ച്ച കെട്ടി കാളകളെ തെളിക്കും. അതിന്ന് പുറകില്‍ മീന്‍ പിടിക്കാനായി കുറെ കുട്ടികളുമുണ്ടാവും. നിരത്തി കഴിഞ്ഞതും നടാന്‍ തുടങ്ങും. നടീല്‍ അവസാനിക്കുമ്പോള്‍ വൃത്തത്തില്‍ ഞാറ് നടും. ചെണ്ടുമല്ലി പൂക്കളും ചെമ്പരുത്തിയും ഈര്‍ക്കിലില്‍ തറച്ച് വട്ടത്തില്‍ അതിനകത്ത് കുത്തി നിര്‍ത്തും.
നെല്ല് കതിരാവുമ്പോള്‍ ചാഴിക്കേട് വരും. കീടനാശിനികളൊന്നും ലഭ്യമായിരുന്നില്ല. കോറത്തുണികൊണ്ട് തയിപ്പിച്ച വല വീശിപ്പിടിച്ച് ചാഴികളെ നിത്യവും കൊല്ലും. മിക്കവാറും വൈകുന്നേരങ്ങളിലാണ് ചാഴിയെ പിടിക്കുക. അപ്പോള്‍ ചാഴിയുടെ നാറ്റം പരിസരം മുഴുവന്‍ പരക്കും.
തവളക്കണ്ണന്‍, ചമ്പാന്, ചിറ്റേനി, കഴമ എന്നീ വിത്തിനങ്ങളാണ് ആ കാലത്ത് കൃഷി ചെയ്യാറ്. തൈനാനാണ് ആദ്യമായി എത്തിയ അത്യുല്‍പ്പാദന ശേഷിയുള്ള വിത്ത്. ധാരാളം വിളയുന്ന ആ നെല്ല് തല്ലിയാല്‍ കൊഴിയില്ല. കാലുകൊണ്ട് ചവിട്ടി കറക്കുന്ന ഒരു യന്ത്രത്തില്‍ നെല്‍ക്കറ്റ വെച്ചാണ് മെതിക്കുക. ആ നെല്ലിന്റെ അരി പതിവു രീതിയില്‍ വേവിക്കാനും പറ്റില്ല. തിളച്ച വെള്ളത്തില്‍ ഇടുകയേ വേണ്ടു അത് ചോറാവും. വാര്‍ക്കാന്‍ അല്‍പ്പമൊന്ന് വൈകിയാല്‍ ചോറ് വാള്‍പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പശയാവും. ഐ. ആര് എട്ട്, സി. ഒ. ഇരുപത്തഞ്ച് തുടങ്ങിയ നമ്പര്‍ ഇനങ്ങള്‍ തൈനാന് ശേഷം വന്നു. ഇന്ന് ജയ, കാഞ്ചന, ജ്യോതി തുടങ്ങി പല പേരുകളിലുള്ള നെല്ലിനങ്ങളുണ്ട്.
രണ്ടാം വിളയ്ക് വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കാരണം വിളവിറക്കല്‍ നേരത്തെയായിരുന്നു. എന്നിട്ടും ഒരിക്കല്‍ നിറയെ കതിര് വന്ന സമയത്ത് വെള്ളമില്ലാതെ ഉണക്കം തട്ടാറായി. പുഴയിലെ കുളിക്കടവില്‍ പമ്പ് വെച്ച് വെള്ളം അടിച്ച് റെയില്‍വെ ഓവു പാലത്തിന്നടിയിലൂടെ പൊട്ടക്കുളം നിറച്ചു. അവിടെ നിന്ന് രണ്ട് പമ്പുകള്‍ ഉപയോഗിച്ച് മേല്‍പ്പാടങ്ങള്‍ നനച്ചു. മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിച്ചു തുടങ്ങിയതിന്ന് ശേഷം 2003 ഒഴികെ ഒരു കാലത്തും ജലസേചനം മുടങ്ങിയിട്ടില്ല. എന്നാലും പാടത്തേക്ക് വെള്ളം എത്തിക്കുന്നത് എളുപ്പമല്ല.
വരമ്പിലൂടെ കുറെ ദൂരം നടന്ന് തോട്ടില്‍ നിന്ന് വേണം കനാല്‍ വെള്ളം തിരിക്കാന്‍ . തോടിനോട് തൊട്ട് കാവിന്ന് മുന്നിലായി അമ്പലക്കുളമാണ്. അവിടെയുള്ള ഓവിലൂടെ വേണം വെള്ളം കൊണ്ടു വരാന്‍. ഒരിക്കല്‍ വെള്ളം തിരിക്കേണ്ട കാര്യം അമ്മ പണിക്കാരനോട് പറഞ്ഞപ്പോള്‍ '' കുളത്തില്‍ പ്പെട്ട് മരിച്ച ആളിന്റെ പ്രേതം രാത്രി അവിടെ ഉണ്ടാകു '' മെന്ന് പറഞ്ഞ് വരാന്‍ മടി കാണിച്ചു. എനിക്ക് മടിച്ചിരിക്കാന്‍ പറ്റില്ലല്ലോ ? അന്നു രാത്രി ടോര്‍ച്ചുമായി ഞാന്‍ വെള്ളം തിരിക്കാന്‍ ചെന്നു. അവിടെ പ്രേതത്തിനേയോ പിശചിനേയോ ഒന്നും ഞാന്‍ കണ്ടില്ല.
ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യമാണ് വരമ്പിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലമായി എന്റെ കൂടെ പകല്‍ സമയത്ത് ഭാര്യയും രാത്രി കാലങ്ങളില്‍ മക്കളും വെള്ളം തിരിക്കാന്‍ വരും. വളരെ സൂക്ഷിച്ചാണ് ഞങ്ങള്‍ പോകാറ്. എന്നിട്ടും കഴിഞ്ഞ കൊല്ലം ഞാനും ഭാര്യയും കഴായയുടെ അടുത്തു വെച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പിന്റെ
മുന്നില്‍ ചെന്നു പെട്ടു.
കൊയ്ത്ത് തുടങ്ങിയാല്‍ പണിക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ ഉത്സാഹമാണ്. രാവിലെ നേരത്തെ കൊയ്യാനെത്തിയാല്‍ ഉച്ചയ്ക്ക് ശേഷമേ പണി മാറി പോകൂ. കഞ്ഞി കുടിച്ച് തിരിച്ചെത്തിയാല്‍ കറ്റ കെട്ടാന്‍ തുടങ്ങും. മുഴുവന്‍ കറ്റയും കറ്റക്കളത്തിലെത്തിയാല്‍ മെതിക്കാന്‍ തുടങ്ങും. അത് കഴിയുമ്പോഴേക്കും ഇരുട്ട് പരക്കും. കമ്പിറാന്തലിന്റെ വെളിച്ചത്തിലാണ് നെല്ല് അളക്കുക.
പത്തിനൊന്ന് പതമ്പ് എന്നാണ് കൂലി നിരക്ക്. ഉടമസ്ഥന് പത്ത് പറ നെല്ല് അളന്നാല്‍ തൊഴിലാളികള്‍ക്ക് ഒരു പറ നെല്ല് അളക്കും. പിന്നീടത് എട്ടിനൊന്നും ആറിനൊന്നും ആയി മാറി. പതമ്പിന്ന് പകരം കൂലി നിലവില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. വിളവ് കൂടിയാലും കുറഞ്ഞാലും തൊഴിലാളിക്ക് ഒരു പറ നെല്ല് കൂലി കൊടുക്കണം. അത് വര്‍ദ്ധിച്ച് രണ്ടു പറ, രണ്ടര പറ നെല്ല് ആയിട്ടുണ്ട്. എന്നാലും നിര്‍മ്മാണ ജോലികളും തൊഴിലുറപ്പ് പദ്ധതിയും കാരണം ഇപ്പോള്‍ കൊയ്യാന്‍ ആളെ കിട്ടാനില്ല.
അടുത്ത കാലത്തായി കൊയ്ത്ത് മിഷ്യന് ഉപയോഗിച്ചാണ് പലരും കൊയ്യാറ്. പെട്ടെന്ന് പണി തീരും, നെല്ല് പതിരു മാറ്റി വൃത്തിയായി കിട്ടും തുടങ്ങിയ കുറെ ഗുണങ്ങളുണ്ടെങ്കിലും വൈക്കോല്‍ മുഴുവനും നശിക്കും എന്നൊരു ദൂഷ്യം ഇതിനുണ്ട്.
നിവൃത്തിയില്ലാതെ മിഷ്യന് ഉപയോഗിച്ച് ഒരു തവണ കൊയ്ത്ത് നടത്തേണ്ടി വന്നു. കൊയ്ത്തിന്ന് ശേഷം ഭാര്യക്ക് വലിയ വിഷമം.
'' ആറേഴായിരം ഉറുപ്പികയുടെ വൈക്കോല്‍ കിട്ടുന്നതാണ്. ഒക്കെ പോയി '' അവള് സങ്കടം പറഞ്ഞു.
'' സാരമില്ലെടോ. ഓരോ കാലത്ത് ഓരോ വിധം. നാടോടുമ്പോള്‍ നടുവെ ഓടണ്ടേ '' ഞാന്‍ ആശ്വസിപ്പിച്ചു.
ഓവര്‍ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന്നും റെയില്‍വെ സ്റ്റേഷനും വേണ്ടി നല്ലൊരു പങ്ക് സ്ഥലം അക്വയര്‍ ചെയ്തു പോയതില്‍ അപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ബാക്കി കൈവശമുള്ള സ്ഥലത്തിനെ കുറിച്ചല്ലേ വേവലാതിപ്പെടേണ്ടൂ.
കാളനും കണ്ടനുമായിരുന്നു ഞങ്ങളുടെ അന്നത്തെ കര്‍ഷക തൊഴിലാളികള്‍. അവരുടെ ഭാര്യമാരായ വെള്ളച്ചിയും കണ്ണയും സ്ത്രി തൊഴിലാളികളും. ജോലി തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അവര്‍ പുറമെ നിന്ന് പണിക്കാരെ കൂട്ടിക്കൊണ്ട് വരും.
നടീല്‍ തുടങ്ങിയാല്‍ ഉത്സവകാലം പോലെയാണ്. വരിവരിയായി പാടത്തിന്റെ വരമ്പിലൂടെ ഞാറ് വലിക്കാനും നടാനും ധാരാളം പണിക്കാരികള് നടന്നു പോകുന്നത് കാണാം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കിളയ്ക്കുന്നതും, കന്ന് പൂട്ടുന്നതും, ഞാറ് നടുന്നതും ഞാന്‍ നോക്കി നില്ക്കും. പാടത്തിന്റെ വരമ്പില്‍ പോയി നില്‍ക്കാനൊന്നും മുത്തശ്ശി സമ്മതിക്കില്ല. വെയില് കൊണ്ട് വല്ല അസുഖവും വന്നാലോ ? തോലനൂര്‍ കാവിലെ ആലിന് ചുവട്ടിലാണ് പണി ചെയ്യുന്നതും നോക്കി ഞാന്‍ നില്‍ക്കാറ്.
ഉഴുതു മറിക്കുന്നതിന്ന് മുമ്പ് കൊട്ടക്കണക്കില് ചാണകവും തൂപ്പും തോലും പാടങ്ങളില്‍ ഇടും. രാസവളങ്ങളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അമോണിയം സള്‍ഫേറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്. യൂറിയയും കോംപ്ലെക്സും പ്രചാരത്തിലാവാന്‍ പിന്നേയും കുറെ കാലമെടുത്തു.
പാടത്ത് കന്നുപൂട്ടി കഴിഞ്ഞാല്‍ നിരത്തലാണ്. നിരത്താന്‍ ഊര്‍ച്ച കെട്ടി കാളകളെ തെളിക്കും. അതിന്ന് പുറകില്‍ മീന്‍ പിടിക്കാനായി കുറെ കുട്ടികളുമുണ്ടാവും. നിരത്തി കഴിഞ്ഞതും നടാന്‍ തുടങ്ങും. നടീല്‍ അവസാനിക്കുമ്പോള്‍ വൃത്തത്തില്‍ ഞാറ് നടും. ചെണ്ടുമല്ലി പൂക്കളും ചെമ്പരുത്തിയും ഈര്‍ക്കിലില്‍ തറച്ച് വട്ടത്തില്‍ അതിനകത്ത് കുത്തി നിര്‍ത്തും.
നെല്ല് കതിരാവുമ്പോള്‍ ചാഴിക്കേട് വരും. കീടനാശിനികളൊന്നും ലഭ്യമായിരുന്നില്ല. കോറത്തുണികൊണ്ട് തയിപ്പിച്ച വല വീശിപ്പിടിച്ച് ചാഴികളെ നിത്യവും കൊല്ലും. മിക്കവാറും വൈകുന്നേരങ്ങളിലാണ് ചാഴിയെ പിടിക്കുക. അപ്പോള്‍ ചാഴിയുടെ നാറ്റം പരിസരം മുഴുവന്‍ പരക്കും.
തവളക്കണ്ണന്‍, ചമ്പാന്, ചിറ്റേനി, കഴമ എന്നീ വിത്തിനങ്ങളാണ് ആ കാലത്ത് കൃഷി ചെയ്യാറ്. തൈനാനാണ് ആദ്യമായി എത്തിയ അത്യുല്‍പ്പാദന ശേഷിയുള്ള വിത്ത്. ധാരാളം വിളയുന്ന ആ നെല്ല് തല്ലിയാല്‍ കൊഴിയില്ല. കാലുകൊണ്ട് ചവിട്ടി കറക്കുന്ന ഒരു യന്ത്രത്തില്‍ നെല്‍ക്കറ്റ വെച്ചാണ് മെതിക്കുക. ആ നെല്ലിന്റെ അരി പതിവു രീതിയില്‍ വേവിക്കാനും പറ്റില്ല. തിളച്ച വെള്ളത്തില്‍ ഇടുകയേ വേണ്ടു അത് ചോറാവും. വാര്‍ക്കാന്‍ അല്‍പ്പമൊന്ന് വൈകിയാല്‍ ചോറ് വാള്‍പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റിയ പശയാവും. ഐ. ആര് എട്ട്, സി. ഒ. ഇരുപത്തഞ്ച് തുടങ്ങിയ നമ്പര്‍ ഇനങ്ങള്‍ തൈനാന് ശേഷം വന്നു. ഇന്ന് ജയ, കാഞ്ചന, ജ്യോതി തുടങ്ങി പല പേരുകളിലുള്ള നെല്ലിനങ്ങളുണ്ട്.
രണ്ടാം വിളയ്ക് വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അതു കാരണം വിളവിറക്കല്‍ നേരത്തെയായിരുന്നു. എന്നിട്ടും ഒരിക്കല്‍ നിറയെ കതിര് വന്ന സമയത്ത് വെള്ളമില്ലാതെ ഉണക്കം തട്ടാറായി. പുഴയിലെ കുളിക്കടവില്‍ പമ്പ് വെച്ച് വെള്ളം അടിച്ച് റെയില്‍വെ ഓവു പാലത്തിന്നടിയിലൂടെ പൊട്ടക്കുളം നിറച്ചു. അവിടെ നിന്ന് രണ്ട് പമ്പുകള്‍ ഉപയോഗിച്ച് മേല്‍പ്പാടങ്ങള്‍ നനച്ചു. മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെള്ളം ലഭിച്ചു തുടങ്ങിയതിന്ന് ശേഷം 2003 ഒഴികെ ഒരു കാലത്തും ജലസേചനം മുടങ്ങിയിട്ടില്ല. എന്നാലും പാടത്തേക്ക് വെള്ളം എത്തിക്കുന്നത് എളുപ്പമല്ല.
വരമ്പിലൂടെ കുറെ ദൂരം നടന്ന് തോട്ടില്‍ നിന്ന് വേണം കനാല്‍ വെള്ളം തിരിക്കാന്‍ . തോടിനോട് തൊട്ട് കാവിന്ന് മുന്നിലായി അമ്പലക്കുളമാണ്. അവിടെയുള്ള ഓവിലൂടെ വേണം വെള്ളം കൊണ്ടു വരാന്‍. ഒരിക്കല്‍ വെള്ളം തിരിക്കേണ്ട കാര്യം അമ്മ പണിക്കാരനോട് പറഞ്ഞപ്പോള്‍ '' കുളത്തില്‍ പ്പെട്ട് മരിച്ച ആളിന്റെ പ്രേതം രാത്രി അവിടെ ഉണ്ടാകു '' മെന്ന് പറഞ്ഞ് വരാന്‍ മടി കാണിച്ചു. എനിക്ക് മടിച്ചിരിക്കാന്‍ പറ്റില്ലല്ലോ ? അന്നു രാത്രി ടോര്‍ച്ചുമായി ഞാന്‍ വെള്ളം തിരിക്കാന്‍ ചെന്നു. അവിടെ പ്രേതത്തിനേയോ പിശചിനേയോ ഒന്നും ഞാന്‍ കണ്ടില്ല.
ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യമാണ് വരമ്പിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലമായി എന്റെ കൂടെ പകല്‍ സമയത്ത് ഭാര്യയും രാത്രി കാലങ്ങളില്‍ മക്കളും വെള്ളം തിരിക്കാന്‍ വരും. വളരെ സൂക്ഷിച്ചാണ് ഞങ്ങള്‍ പോകാറ്. എന്നിട്ടും കഴിഞ്ഞ കൊല്ലം ഞാനും ഭാര്യയും കഴായയുടെ അടുത്തു വെച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പിന്റെ
മുന്നില്‍ ചെന്നു പെട്ടു.
കൊയ്ത്ത് തുടങ്ങിയാല്‍ പണിക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ ഉത്സാഹമാണ്. രാവിലെ നേരത്തെ കൊയ്യാനെത്തിയാല്‍ ഉച്ചയ്ക്ക് ശേഷമേ പണി മാറി പോകൂ. കഞ്ഞി കുടിച്ച് തിരിച്ചെത്തിയാല്‍ കറ്റ കെട്ടാന്‍ തുടങ്ങും. മുഴുവന്‍ കറ്റയും കറ്റക്കളത്തിലെത്തിയാല്‍ മെതിക്കാന്‍ തുടങ്ങും. അത് കഴിയുമ്പോഴേക്കും ഇരുട്ട് പരക്കും. കമ്പിറാന്തലിന്റെ വെളിച്ചത്തിലാണ് നെല്ല് അളക്കുക.
പത്തിനൊന്ന് പതമ്പ് എന്നാണ് കൂലി നിരക്ക്. ഉടമസ്ഥന് പത്ത് പറ നെല്ല് അളന്നാല്‍ തൊഴിലാളികള്‍ക്ക് ഒരു പറ നെല്ല് അളക്കും. പിന്നീടത് എട്ടിനൊന്നും ആറിനൊന്നും ആയി മാറി. പതമ്പിന്ന് പകരം കൂലി നിലവില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. വിളവ് കൂടിയാലും കുറഞ്ഞാലും തൊഴിലാളിക്ക് ഒരു പറ നെല്ല് കൂലി കൊടുക്കണം. അത് വര്‍ദ്ധിച്ച് രണ്ടു പറ, രണ്ടര പറ നെല്ല് ആയിട്ടുണ്ട്. എന്നാലും നിര്‍മ്മാണ ജോലികളും തൊഴിലുറപ്പ് പദ്ധതിയും കാരണം ഇപ്പോള്‍ കൊയ്യാന്‍ ആളെ കിട്ടാനില്ല.
അടുത്ത കാലത്തായി കൊയ്ത്ത് മിഷ്യന് ഉപയോഗിച്ചാണ് പലരും കൊയ്യാറ്. പെട്ടെന്ന് പണി തീരും, നെല്ല് പതിരു മാറ്റി വൃത്തിയായി കിട്ടും തുടങ്ങിയ കുറെ ഗുണങ്ങളുണ്ടെങ്കിലും വൈക്കോല്‍ മുഴുവനും നശിക്കും എന്നൊരു ദൂഷ്യം ഇതിനുണ്ട്.
നിവൃത്തിയില്ലാതെ മിഷ്യന് ഉപയോഗിച്ച് ഒരു തവണ കൊയ്ത്ത് നടത്തേണ്ടി വന്നു. കൊയ്ത്തിന്ന് ശേഷം ഭാര്യക്ക് വലിയ വിഷമം.
'' ആറേഴായിരം ഉറുപ്പികയുടെ വൈക്കോല്‍ കിട്ടുന്നതാണ്. ഒക്കെ പോയി '' അവള് സങ്കടം പറഞ്ഞു.
'' സാരമില്ലെടോ. ഓരോ കാലത്ത് ഓരോ വിധം. നാടോടുമ്പോള്‍ നടുവെ ഓടണ്ടേ '' ഞാന്‍ ആശ്വസിപ്പിച്ചു.
ഓവര്‍ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന്നും റെയില്‍വെ സ്റ്റേഷനും വേണ്ടി നല്ലൊരു പങ്ക് സ്ഥലം അക്വയര്‍ ചെയ്തു പോയതില്‍ അപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ബാക്കി കൈവശമുള്ള സ്ഥലത്തിനെ കുറിച്ചല്ലേ വേവലാതിപ്പെടേണ്ടൂ.